Monday, January 20, 2014

 ജനുവരി 21, 2014
Tuesday
IST 11.06 AM

അറിവുതേടിയൊരു
പുസ്ത്കമായ് മാറിയ മനസ്സേ!
ഗ്രന്ഥശാലയിലുലഞ്ഞ
പുസ്ത്കത്താളിലേറി
മുനമ്പിലേയ്ക്ക് നടന്ന
ഹൃദസ്പന്ദങ്ങളേ
പ്രഭാതമൊരു സമുദ്രമായ്
ദിഗന്തമുറിവായ്
അക്ഷരമായ്, മൊഴിയായ്
ഉലത്തീയിലെരിഞ്ഞുണരുമ്പോൾ,
വിരലെഴുത്തുകളിൽ
വിസ്മയഭാവമുറഞ്ഞുതീരും
ദിനങ്ങളിൽ
ഉടയും ഹൃദയത്തിൻ ശബ്ദം
ആരവങ്ങൾക്കിടയിൽ

ആർക്കും കേൾക്കാനുമാവുന്നില്ല
അറിവുതേടിയൊരു
പുസ്തകമായ് മാറിയ ഹൃദയമേ
ഒരോയിതളിലുമുറയും മനസ്സ്
വേരറ്റുണങ്ങിയ തണൽമരചില്ലകൾ
ആകാശത്തിന്റെയടർന്ന തുണ്ടുകൾ
അർഥരഹിതമാം അനുസ്വരങ്ങൾ
തുലാസിലുടയും  തൂക്കതെറ്റുകൾ
മുഴങ്ങും മിഴാവുകൾ
ശോകരഹിതജീവിതമൊരു
മരീചികയോ

No comments:

Post a Comment