Monday, February 10, 2014

 February 11, 2014
IST.10.34 AM
Tuesday


വെയിൽപ്പക്ഷികളായ്
നിഴൽപ്പൊട്ടുകളായ്
ദിനങ്ങളോടിയ വഴിയിൽ
മിഴിയിലൊരു സ്വപ്നത്തരിയിൽ
കവിതയുണരുന്നതും കണ്ടിരുന്നു ഭൂമി
ഇടനിലങ്ങളിൽ മഴയും
മഴക്കാലപ്പൂവുകളും വിരിയുകയും
കൊഴിയുകയും, വീണ്ടുമുണരുകയും
വയലേലകളിലൂടെ ഗ്രാമമൊരു
മൃദുസ്വരമായുണരുകയും ചെയ്തനാളിൽ
ആഭരണചെപ്പിനുള്ളിൽ
കാവ്യസ്പന്ദം പോലെ
അക്ഷരങ്ങൾ നിറഞ്ഞൊഴുകി...

No comments:

Post a Comment