Sunday, February 2, 2014

ഫെബ്രുവരി 2, 2014
IST  6.55 PM
Sunday


ചുറ്റുവിളക്കുകൾ മിന്നിയാടും
പ്രദക്ഷിണവഴിയിലൂടെ
താഴികക്കുടങ്ങളിൽ നക്ഷത്രത്തിളക്കമേറിയ
സന്ധ്യയിൽ ക്ഷേത്രമതിൽക്കെട്ടിൽ
ഗ്രാമമുണരുന്നതും കണ്ടിരുന്നു ബാല്യം

കെയ്റോ, ഡമാസ്ക്സ്, ഗാസാ
ഇവയ്ക്കരികിലൂടെ
അസ്വസ്ഥഗാനമായ്, ആരവമായ്
വിപ്ലവനഗരങ്ങൾ

ഗ്രാമനഗരങ്ങൾക്കിടയിൽ
കസവുചുറ്റിയ ചന്ദനസുഗന്ധമായ്
ഹൃദയമായ്
കവിതയൊഴുകി

സത്യമിഥ്യകൾക്കിടയിൽ
തരംഗദൂരങ്ങൾക്കിടയിൽ
ദിഗന്തമുറിവുകൾക്കിടയിൽ
മിഴിനീർത്തുള്ളികൾക്കിടയിൽ
ശംഖിലൊഴുകി കവിതയുമായൊരുകടൽ


പദം തെറ്റിയ പല്ലവിയിൽ
സ്വരം തെറ്റിയ വീണാതന്ത്രികളിൽ
വിരൽചേർത്തെഴുതിയോരക്ഷരങ്ങൾ
അരയാലിലയിൽ
അന്തരഗാന്ധാരശ്രുതിയായുണർന്നു..

മിനുക്കിതേച്ച സ്വർണ്ണവർണ്ണമാർന്ന
വിളക്കിലുണർന്നു  കാവ്യഭാവമാർന്നൊരഗ്നി
മിഴിപൂട്ടിയിരിക്കും മനസ്സിനരികിൽ
മൃദുപദങ്ങളായൊഴുകി ഭൂമിഗാനങ്ങൾ..

No comments:

Post a Comment