February 24, 2014
IST 9.33 AM
Monday
മഴയെഴുതിയ കവിതയിൽ
ഹൃദയസ്പന്ദനലയം
കച്ചോലവും കൈയന്യവും
സുഗന്ധ്യമേകിയ പാതയോരത്ത്
ദശമലരുകൾ താലമേന്തിയ
നിലവിളക്കിൻ മുന്നിൽ
അനലംഘ്രതമായ മനോഹാരിതയുമായ്
ഗ്രാമം
ഗോപുരങ്ങളിലെ പ്രതിമകളിൽ
പ്രതീകാത്മകമാം ചിമിഴുകൾ
കല്പനകളിൽ ദേവദാരുക്കൾ വിടരും
പ്രഭാതരാഗങ്ങൾ
രാഗമാലികയിലെ ജന്യസ്വരങ്ങൾ പോലെ
ലോകമളന്നുടഞ്ഞതിരുകളായ് വളർന്നേറും
അസ്വസ്ഥഗാനങ്ങൾ
പെയ്തുതീരുമൊരു വർഷകാലത്തിൻ
അതിദ്രുതവിളംബങ്ങളിൽ
വിഷാദവിലാപകാവ്യങ്ങളെഴുതിനീങ്ങും
യുഗങ്ങളിൽ
കൽക്കെട്ടിലൂടെ പ്രദക്ഷിണവഴിയിലൂടെ
അരയാലും ചുറ്റി അക്ഷരങ്ങൾ തൂവുന്നു
തീർഥം പോലെ മനസ്സിലൊരു മഴ....
IST 9.33 AM
Monday
മഴയെഴുതിയ കവിതയിൽ
ഹൃദയസ്പന്ദനലയം
കച്ചോലവും കൈയന്യവും
സുഗന്ധ്യമേകിയ പാതയോരത്ത്
ദശമലരുകൾ താലമേന്തിയ
നിലവിളക്കിൻ മുന്നിൽ
അനലംഘ്രതമായ മനോഹാരിതയുമായ്
ഗ്രാമം
ഗോപുരങ്ങളിലെ പ്രതിമകളിൽ
പ്രതീകാത്മകമാം ചിമിഴുകൾ
കല്പനകളിൽ ദേവദാരുക്കൾ വിടരും
പ്രഭാതരാഗങ്ങൾ
രാഗമാലികയിലെ ജന്യസ്വരങ്ങൾ പോലെ
ലോകമളന്നുടഞ്ഞതിരുകളായ് വളർന്നേറും
അസ്വസ്ഥഗാനങ്ങൾ
പെയ്തുതീരുമൊരു വർഷകാലത്തിൻ
അതിദ്രുതവിളംബങ്ങളിൽ
വിഷാദവിലാപകാവ്യങ്ങളെഴുതിനീങ്ങും
യുഗങ്ങളിൽ
കൽക്കെട്ടിലൂടെ പ്രദക്ഷിണവഴിയിലൂടെ
അരയാലും ചുറ്റി അക്ഷരങ്ങൾ തൂവുന്നു
തീർഥം പോലെ മനസ്സിലൊരു മഴ....
No comments:
Post a Comment