Wednesday, February 26, 2014

 February 27, 2014
IST 9.47 AM
Thursday


നനുത്ത സന്ധ്യയിൽ നിന്നും
പ്രഭാതത്തിലേയ്ക്കുള്ള ദൂരം
നക്ഷത്രങ്ങളായ്
അനേകമനേകം പ്രകാശവർഷങ്ങളായ്
ലോകലോകങ്ങൾ കടന്ന്
മിഴിയിലൊളിച്ചു
പവിഴമല്ലിയിതളിൽ മാർഗശീർഷമായ്
സ്വരമായുറഞ്ഞ ദിനങ്ങൾ
മൊഴിപകുത്താരണ്യകങ്ങളിലൂടെ
കടൽ മുനമ്പും കടന്നൊരു മണൽത്തിട്ടിൽ
കല്പനകളെഴുതി
കടം വാങ്ങിയ ശോകങ്ങൾ
ഹൃദ്സ്പന്ദനലയമുലച്ചൊടുവിൽ
കാവ്യമായ് പുനർജനിമന്ത്രമായ്
രുദ്രാക്ഷങ്ങളായ്..
പ്രദോഷമൊരു വില്വപത്ര കീർത്തനമെഴുതിയ
സായം സന്ധ്യയിൽ നിന്നും നടന്നെത്തിയ
പൂർവസന്ധ്യയിൽ അഭിഷേകതീർഥം
പോലൊരു ഭൂമിഗീതം

No comments:

Post a Comment