Wednesday, February 19, 2014

February 19, 2014
IST 9.24 PM
Wednesday

കഥകളുറവകളായ്
നീർച്ചാലുകളായൊഴുകുന്നു
പകലിനിടയിൽ
സായാഹ്നതീരങ്ങളിൽ
സായന്തനവിളക്കിനരികിൽ
സങ്കീർത്തനമെഴുതും
ഭൂമിയ്ക്കരികിൽ, ചുമരിൽ
വന്നുവീഴുന്നു ബഹുവർണ്ണ
ഗ്രഹചിത്രചിമിഴുകൾ
സ്മൃതിപാതകൾ നിറഞ്ഞുതീർന്നിട്ടും
സംവൽസരങ്ങൾ നൂലുപാകി നീർത്തിയ
അധിവേഗനിമിഷങ്ങൾ
ജാലകവിരികൾക്കരികിൽ
വൃക്ഷശിഖരനിഴൽ മായും
സായംസന്ധ്യയിൽ
പ്രദ്ക്ഷിണവഴികളിലൂടെ
നടന്നെത്തിയ സമുദ്രതീരകവിതയിൽ
തുളുമ്പിവീഴുന്നത് തുടർക്കഥയിലെ
ചില്ലക്ഷരങ്ങളോ
ചിത്രത്തൂണിലെ ശിലാലിഖിതങ്ങളോ
ആഗ്രഹായനജപമന്ത്രങ്ങളോ
പ്രദോക്ഷരുദ്രാക്ഷങ്ങളോ?
അറിവില്ലായ്മയുടെയിടവേളയിൽ നിന്നുതിർന്ന
പകൽത്തരിവെട്ടത്തിൽ നീറ്റിയെടുക്കാം
മൊഴിയിലുണരും ദിനങ്ങളെ
ദിനാന്ത്യങ്ങളെ..

No comments:

Post a Comment