February 21, 2014
IST 10.36 AM
Friday
കനലുടഞ്ഞുതീർന്ന പകലോരത്തിൽ
പ്രഭാതം നീർത്തിയ മൃദുപദങ്ങൾ
ആലിലയനക്കമായി
ഗ്രാമസന്ധ്യാനിറമാർന്ന
അശോകപ്പൂവിതളിൽ ഭൂമിയെഴുതിയ
ശരത്ക്കാലസ്വരങ്ങൾ
ഉൾക്കടലിലൊഴുകിനീങ്ങി..
ആമലികയ്ക്കുള്ളിലെ
കയ്പും മധുരവുമേറ്റി
ആവരണങ്ങളില്ലാതെ
ഹൃദയമെഴുതി
ഹൃദയമുടഞ്ഞ വരികളെ
മനസ്സ് നിഗൂഢഗുഹകളിലൊളിപ്പിച്ചും
മനസ്സിനും ഹൃദയത്തിനുമിടയിലൊഴുകിയ
അക്ഷരങ്ങൾ സ്വസ്ഥവുമസ്വസ്ഥവുമായ
രൂപകല്പകനകളിലൂടെ
ഒലിവിലകളെയും, ഓർമ്മപ്പിശകുകളേയും
ഒളിയസ്ത്രങ്ങളെയും, നിഴലുകളെയും
തീവ്രമൊഴികളെയും
നീറ്റിയൊടുവിൽ
കടൽശംഖുകളിലേറ്റി..
സമാന്തരങ്ങളിലൂടെ ദിശകൾ മാറ്റിയ
വഴിയോരത്തെ തണൽ മരങ്ങൾക്കരികിൽ
ദിനങ്ങൾ നടന്നുനീങ്ങി...
IST 10.36 AM
Friday
കനലുടഞ്ഞുതീർന്ന പകലോരത്തിൽ
പ്രഭാതം നീർത്തിയ മൃദുപദങ്ങൾ
ആലിലയനക്കമായി
ഗ്രാമസന്ധ്യാനിറമാർന്ന
അശോകപ്പൂവിതളിൽ ഭൂമിയെഴുതിയ
ശരത്ക്കാലസ്വരങ്ങൾ
ഉൾക്കടലിലൊഴുകിനീങ്ങി..
ആമലികയ്ക്കുള്ളിലെ
കയ്പും മധുരവുമേറ്റി
ആവരണങ്ങളില്ലാതെ
ഹൃദയമെഴുതി
ഹൃദയമുടഞ്ഞ വരികളെ
മനസ്സ് നിഗൂഢഗുഹകളിലൊളിപ്പിച്ചും
മനസ്സിനും ഹൃദയത്തിനുമിടയിലൊഴുകിയ
അക്ഷരങ്ങൾ സ്വസ്ഥവുമസ്വസ്ഥവുമായ
രൂപകല്പകനകളിലൂടെ
ഒലിവിലകളെയും, ഓർമ്മപ്പിശകുകളേയും
ഒളിയസ്ത്രങ്ങളെയും, നിഴലുകളെയും
തീവ്രമൊഴികളെയും
നീറ്റിയൊടുവിൽ
കടൽശംഖുകളിലേറ്റി..
സമാന്തരങ്ങളിലൂടെ ദിശകൾ മാറ്റിയ
വഴിയോരത്തെ തണൽ മരങ്ങൾക്കരികിൽ
ദിനങ്ങൾ നടന്നുനീങ്ങി...
No comments:
Post a Comment