Saturday, February 22, 2014

February 22, 2014
IST 11.09 PM
Saturday

താരാപഥങ്ങൾ തേടി
നിഴൽ മായും സന്ധ്യയിൽ
വിളക്കുമായിരുന്ന ഋതുക്കളിൽ
എഴുത്തക്ഷരങ്ങൾ മണൽപ്പരപ്പിൽ
വളർന്നൊഴുകിയ പ്രാചീനമാം
താളിയോലകളിൽ തപസ്സിലാണ്ട മനസ്സേ
നിലവിളക്ക് തെളിയിച്ചുണരും
പുലർകാലമന്ത്രത്തിനടർന്ന മുത്തുകളിൽ
പ്രദോഷകാലത്തിൻ വില്വദലം കണ്ട്
ആദിപാദമൂലം തേടിയനശ്വരതവരെയെത്തിയ
യുഗസങ്കല്പങ്ങളിൽ,
പുരാണങ്ങളിലൊഴുകും
ആത്മസത്യങ്ങളിൽ
നെരിപ്പോടുകളിൽ തീപുകഞ്ഞേറിയ
നീറ്റലുകളിൽ
ശിരസ്സിലോടും ദിഗന്തനാദങ്ങളിൽ
ശബ്ദായമാനമായ തീരങ്ങളിൽ
ശംഖുകളിൽ കവിതയൊഴുകുന്നതും കണ്ട്
 മുനമ്പിനരികിലിരുന്ന ശരത്ക്കാലഹൃദയം
കടംകഥകളിൽ കുരുങ്ങിയൊരു
മേഘസായാഹ്നവും കടന്ന്
സായന്തനസ്വരമായി...

No comments:

Post a Comment