March 2, 2014
IST 9.38 AM
Sunday
നടുത്തളത്തിൽ ധ്യാനമാർന്നിരുന്നു
കവിതയുടെ ജപമുത്തുകൾ
മൊഴിയടർന്നൊരു കനൽത്തരിയായ്
ആദിശോകങ്ങളായ്
കാലപ്രമാണങ്ങളായ്
രഥവേഗമായ്
സംവൽസരങ്ങളായ്
പുരാണങ്ങളിലെവിടെയോ
അക്ഷരചിത്രങ്ങളായ്
മനസ്സിൽ നോവുകൾ തുള്ളിതുളുമ്പി
തീർഥമായൊഴുകി ശുദ്ധികലശം ചെയ്ത്
ഹൃദ്സ്പന്ദനങ്ങൾ
ഉൾക്കടലിലേയ്ക്കൊഴുകി
കാണാകുന്ന ദൂരത്തൊക്കെയും
ചക്രവാളം പ്രഭാതത്തിനായ്
സ്വസ്ഥവുമസ്വസ്ഥവുമാം
സ്വരങ്ങൾചേർത്തൊരു
രാഗമാലികയെഴുതി..
IST 9.38 AM
Sunday
നടുത്തളത്തിൽ ധ്യാനമാർന്നിരുന്നു
കവിതയുടെ ജപമുത്തുകൾ
മൊഴിയടർന്നൊരു കനൽത്തരിയായ്
ആദിശോകങ്ങളായ്
കാലപ്രമാണങ്ങളായ്
രഥവേഗമായ്
സംവൽസരങ്ങളായ്
പുരാണങ്ങളിലെവിടെയോ
അക്ഷരചിത്രങ്ങളായ്
മനസ്സിൽ നോവുകൾ തുള്ളിതുളുമ്പി
തീർഥമായൊഴുകി ശുദ്ധികലശം ചെയ്ത്
ഹൃദ്സ്പന്ദനങ്ങൾ
ഉൾക്കടലിലേയ്ക്കൊഴുകി
കാണാകുന്ന ദൂരത്തൊക്കെയും
ചക്രവാളം പ്രഭാതത്തിനായ്
സ്വസ്ഥവുമസ്വസ്ഥവുമാം
സ്വരങ്ങൾചേർത്തൊരു
രാഗമാലികയെഴുതി..
No comments:
Post a Comment