Saturday, March 29, 2014

 March 30, 2014
IST 10.05
Sunday


പ്രഭാതത്തിനിലച്ചീന്തിൽ ഗ്രാമം
പാതകളിൽ പലകൈവഴിയായ്
നീണ്ടുപോകും നഗരം
തണൽ മരച്ചില്ലയടർന്ന
പകൽച്ചൂടിൽ അക്ഷരങ്ങൾ
തൂവുമിത്തിരി കുളിർ
മിഴിയിലേറും പൂർവസന്ധ്യയിൽ
തട്ടിത്തൂകും ക്ഷീരസാഗരം
മൊഴിയുലഞ്ഞ സംവൽസരങ്ങൾ
ഏകതാരയിലെ ശ്രുതിയായി
തീരമണലിലെ ശംഖിനുള്ളിൽ
സമുദ്രസംഗീതമായൊഴുകുന്നു
മനസ്സിന്റെ തന്ത്രികളിൽ
അളന്നുതീരാത്തത്രയും സ്വരചിന്തുകൾ
ജന്യരാഗങ്ങളായ്
ദക്ഷിണസംഗീതമായ്
ഉദ്യാനങ്ങൾ
ഗ്രാമബാല്യം മറന്നിട്ട അക്ഷരങ്ങളിൽ
നിന്നുയർത്തെഴുനേൽക്കുന്നു
കവിത..

No comments:

Post a Comment