MAY 1, 2014
IST 10.00 AM
Thursday
വൈശാഖമൊരു മഴതുള്ളിയായ്
മനസ്സിൽ പെയ്യും കവിതയിൽ
അടർന്നുവീണ ദലങ്ങൾ
ഋതുക്കളായ് മാഞ്ഞുതീരും
പ്രദക്ഷിണപഥത്തിൽ
അക്ഷരതെറ്റുകളേറി വളർന്ന
ഇടവേളയിലുരസിമുറിഞ്ഞ
ഹൃദയസ്പന്ദങ്ങളിൽ
കാലം നീങ്ങിയ നിഴലോരങ്ങളിൽ
പ്രകാശമൊഴുകും മിഴിയിൽ
പരിചയുമുറുമിയുമായ്
പൊരുതിയ മൊഴിയിൽ
ഉത്തരങ്ങൾ തേടിനടന്ന
ബാല്യകുതൂഹലങ്ങളിൽ
കൽക്കെട്ടിൽ വീണുടഞ്ഞ
കാൽച്ചിലമ്പിനൊരു മുത്തിൽ
മനസ്സിലിതളടർത്തിവിരിയും
പവിഴമല്ലിപ്പൂവുകളിൽ
ചന്ദനസുഗന്ധമാർന്ന
ഉദ്യാനങ്ങളിൽ
കേൾക്കാനാവുന്നു ഉൾക്കടലിൻ
അന്തരഗാന്ധാരശ്രുതി..
IST 10.00 AM
Thursday
വൈശാഖമൊരു മഴതുള്ളിയായ്
മനസ്സിൽ പെയ്യും കവിതയിൽ
അടർന്നുവീണ ദലങ്ങൾ
ഋതുക്കളായ് മാഞ്ഞുതീരും
പ്രദക്ഷിണപഥത്തിൽ
അക്ഷരതെറ്റുകളേറി വളർന്ന
ഇടവേളയിലുരസിമുറിഞ്ഞ
ഹൃദയസ്പന്ദങ്ങളിൽ
കാലം നീങ്ങിയ നിഴലോരങ്ങളിൽ
പ്രകാശമൊഴുകും മിഴിയിൽ
പരിചയുമുറുമിയുമായ്
പൊരുതിയ മൊഴിയിൽ
ഉത്തരങ്ങൾ തേടിനടന്ന
ബാല്യകുതൂഹലങ്ങളിൽ
കൽക്കെട്ടിൽ വീണുടഞ്ഞ
കാൽച്ചിലമ്പിനൊരു മുത്തിൽ
മനസ്സിലിതളടർത്തിവിരിയും
പവിഴമല്ലിപ്പൂവുകളിൽ
ചന്ദനസുഗന്ധമാർന്ന
ഉദ്യാനങ്ങളിൽ
കേൾക്കാനാവുന്നു ഉൾക്കടലിൻ
അന്തരഗാന്ധാരശ്രുതി..