April 11, 2014
IST 8.40 AM
ശബ്ദങ്ങൾ ആരവത്തിനലകളായ്
തീരമേറിയതിലൊഴുകിയ മണൽത്തരികളിലൂടെ
ദേശദേശാന്തരഭാവമായ്, പിന്നെയുൾക്കടലായ്
മനസ്സിനൊരു ഗോപുരമുകളിൽ
ഇതിഹാസത്തിനിതളുകൾ ചേർത്തു നിൽക്കും
കൽശിലാപ്രതിമകളിൽ നിശബ്ദമായി.
ഓർമ്മപ്പാടുകൾ ദിനങ്ങളേറി
കറുകനാമ്പുകളെരിയും
ഹോമാഗ്നിയിലലിഞ്ഞ് സ്വർണ്ണവർണ്ണം
തൂവും പുലരിയിൽ കവിതയായി
മിഴിയിലൊരു മറയിട്ട് പൂക്കാലമെഴുതി
പ്രകൃതി ഋതുക്കളിലൂടെ
പ്രകാശദീപമായ് ശ്രീകോവിലിൽ
നിവേദ്യമന്ത്രം ചൊല്ലും തുളസിപ്പൂവായി.
വിരലിലുടക്കിയ ചിത്ര താഴിൽ
പഴമയുടെ വെങ്കലസുഗന്ധം
അഴികൾക്കരികിൽ ആർദ്രഭാവമാർന്ന
നിനവുകൾ അറയിലെ വിളക്ക് തെളിയിക്കും
പുരാണങ്ങളിലൂടെ, അക്ഷരങ്ങൾ
മനസ്സിൽ രാഗമാലികയിലെ
സ്വരങ്ങളെഴുതി...
IST 8.40 AM
ശബ്ദങ്ങൾ ആരവത്തിനലകളായ്
തീരമേറിയതിലൊഴുകിയ മണൽത്തരികളിലൂടെ
ദേശദേശാന്തരഭാവമായ്, പിന്നെയുൾക്കടലായ്
മനസ്സിനൊരു ഗോപുരമുകളിൽ
ഇതിഹാസത്തിനിതളുകൾ ചേർത്തു നിൽക്കും
കൽശിലാപ്രതിമകളിൽ നിശബ്ദമായി.
ഓർമ്മപ്പാടുകൾ ദിനങ്ങളേറി
കറുകനാമ്പുകളെരിയും
ഹോമാഗ്നിയിലലിഞ്ഞ് സ്വർണ്ണവർണ്ണം
തൂവും പുലരിയിൽ കവിതയായി
മിഴിയിലൊരു മറയിട്ട് പൂക്കാലമെഴുതി
പ്രകൃതി ഋതുക്കളിലൂടെ
പ്രകാശദീപമായ് ശ്രീകോവിലിൽ
നിവേദ്യമന്ത്രം ചൊല്ലും തുളസിപ്പൂവായി.
വിരലിലുടക്കിയ ചിത്ര താഴിൽ
പഴമയുടെ വെങ്കലസുഗന്ധം
അഴികൾക്കരികിൽ ആർദ്രഭാവമാർന്ന
നിനവുകൾ അറയിലെ വിളക്ക് തെളിയിക്കും
പുരാണങ്ങളിലൂടെ, അക്ഷരങ്ങൾ
മനസ്സിൽ രാഗമാലികയിലെ
സ്വരങ്ങളെഴുതി...
No comments:
Post a Comment