APRIL 14, 2014
IST 9.38 AM
Monday
കായലൊരു ചിറകെട്ടിയ
സമുദ്രതീരത്തിനരികിൽ
മൺ തരികളിലൂടെ
കവിതയൊഴുകി
സർവകലാശാലയിൽ
കാലം തുന്നിയ ദിനച്ചരടിൽ
മുത്തുമണികൾ പോലെയടർന്ന
ആകാശത്തിനിതളുകളിൽ
കവിതയൊഴുകി
പലനാളെഴുതി
അക്ഷരങ്ങൾ വിതുമ്പിയ
വിരൽതുമ്പിൽ ഹൃദ്സ്പന്ദനങ്ങളും
കവിതയായൊഴുകും പ്രഭാതത്തിൽ
ചുറ്റുവലയങ്ങളിൽ
നിന്നുണരും ആരവം മനസ്സിനെ
സ്പർശിക്കാതെ അകലങ്ങളായ്
സമാന്തരരേഖകളിലൂടെ
മാഞ്ഞുതീരുന്നു....
IST 9.38 AM
Monday
കായലൊരു ചിറകെട്ടിയ
സമുദ്രതീരത്തിനരികിൽ
മൺ തരികളിലൂടെ
കവിതയൊഴുകി
സർവകലാശാലയിൽ
കാലം തുന്നിയ ദിനച്ചരടിൽ
മുത്തുമണികൾ പോലെയടർന്ന
ആകാശത്തിനിതളുകളിൽ
കവിതയൊഴുകി
പലനാളെഴുതി
അക്ഷരങ്ങൾ വിതുമ്പിയ
വിരൽതുമ്പിൽ ഹൃദ്സ്പന്ദനങ്ങളും
കവിതയായൊഴുകും പ്രഭാതത്തിൽ
ചുറ്റുവലയങ്ങളിൽ
നിന്നുണരും ആരവം മനസ്സിനെ
സ്പർശിക്കാതെ അകലങ്ങളായ്
സമാന്തരരേഖകളിലൂടെ
മാഞ്ഞുതീരുന്നു....
No comments:
Post a Comment