Wednesday, April 23, 2014

 April 24, 2013
IST 9.55 AM
Thursday



മിഴിയിൽ പ്രഭാതമുണരുമ്പോൾ
ത്രികോണ,സമ, ദീർഘചതുരങ്ങൾ
ശിരസ്സിലേറ്റിയ കടും കെട്ടുകൾ
വൃത്താകൃതിയിലൊഴുകും
ഉപരിതലലയം മനോഹരമായ
കവിതയിലേയ്ക്കാവഹിക്കും
മനസ്സേ
മഞ്ഞുപാളികളടരും മനാസ്‌ലുവിലൂടെ
കാസ്തമണ്ഡപത്തിനരികിലൂടെ
അതിരുകളറിയാതെ
ആര്യഭട്ടയുടെ ദൂരവേഗമറിയാതെ
ആകാശനക്ഷത്രങ്ങൾ തിളങ്ങും
കൗതുകബാല്യവുമായ്
വഴിനടന്നെത്തിയ സംവൽസരങ്ങളിൽ
നഗരബിംബങ്ങൾക്കരികിൽ
മൊഴിയായൊഴുകും
ഹൃദയസ്പന്ദമേ
അനന്യമാമൊരു സ്വാന്തനസ്പർശം
അക്ഷരങ്ങളിലുണരുമ്പോൾ
ചിത്രപടങ്ങളിൽ ചന്ദനവർണ്ണമാർന്ന
ചാരുതയേകും പൂർവസന്ധ്യ

No comments:

Post a Comment