Saturday, April 26, 2014

 April 26, 2014
IST 9.42 PM
Saturday



ഇലച്ചാർത്തുകൾക്കിടയിലൂടെ
ഗ്രാമം സന്ധ്യാവിളക്കുമായണയും
പൂമുഖപ്പടിയിൽ
മനസ്സിൽ നിന്നും അക്ഷരങ്ങളൊഴുകി
കവിതയായ് സമുദ്രത്തിലലിഞ്ഞ്
ശംഖിലുറഞ്ഞ നാളിൽ ഒന്നറിയാനായി
ഹൃദയത്തിനൊരു തിരശ്ശീലമറയും,
മറക്കുടയുമായാൽ
ആരവങ്ങൾക്കിടയിലും
അതിരുകവിയും നിഴലൊഴുക്കിലും
ദു:ഖഭാരം ചുമലിലേറ്റാനാവാതെ
ഭൂമി തളരുമ്പോഴും
വ്രണിതവ്യഥകൾ ചുറ്റിലൊഴുകുമ്പോഴും
തൂവൽ പോലെ ലഘുഭാരമുള്ള
ഒരാവരണത്തിൽ
മുഖം മനസ്സിന്റെ ദർപ്പണമാക്കാതെ
ഭദ്രമായ് സൂക്ഷിക്കാനായാൽ,
അശേഷം ദു:ഖമില്ലെന്നഭിനയിക്കാനായാൽ,
ശബ്ദഘോഷങ്ങൾ വിരൽതുമ്പിലെ
കവിതയ്ക്കരികിലൂടെ നീങ്ങും
ഒരു കൗതുകക്കാഴ്ച്ചയുടെ ചുമർചിത്രം മാത്രമായി
രൂപാന്തരപ്പെട്ടേയ്ക്കും..

No comments:

Post a Comment