April 26, 2014
IST 9.42 PM
Saturday
ഇലച്ചാർത്തുകൾക്കിടയിലൂടെ
ഗ്രാമം സന്ധ്യാവിളക്കുമായണയും
പൂമുഖപ്പടിയിൽ
മനസ്സിൽ നിന്നും അക്ഷരങ്ങളൊഴുകി
കവിതയായ് സമുദ്രത്തിലലിഞ്ഞ്
ശംഖിലുറഞ്ഞ നാളിൽ ഒന്നറിയാനായി
ഹൃദയത്തിനൊരു തിരശ്ശീലമറയും,
മറക്കുടയുമായാൽ
ആരവങ്ങൾക്കിടയിലും
അതിരുകവിയും നിഴലൊഴുക്കിലും
ദു:ഖഭാരം ചുമലിലേറ്റാനാവാതെ
ഭൂമി തളരുമ്പോഴും
വ്രണിതവ്യഥകൾ ചുറ്റിലൊഴുകുമ്പോഴും
തൂവൽ പോലെ ലഘുഭാരമുള്ള
ഒരാവരണത്തിൽ
മുഖം മനസ്സിന്റെ ദർപ്പണമാക്കാതെ
ഭദ്രമായ് സൂക്ഷിക്കാനായാൽ,
അശേഷം ദു:ഖമില്ലെന്നഭിനയിക്കാനായാൽ,
ശബ്ദഘോഷങ്ങൾ വിരൽതുമ്പിലെ
കവിതയ്ക്കരികിലൂടെ നീങ്ങും
ഒരു കൗതുകക്കാഴ്ച്ചയുടെ ചുമർചിത്രം മാത്രമായി
രൂപാന്തരപ്പെട്ടേയ്ക്കും..
IST 9.42 PM
Saturday
ഇലച്ചാർത്തുകൾക്കിടയിലൂടെ
ഗ്രാമം സന്ധ്യാവിളക്കുമായണയും
പൂമുഖപ്പടിയിൽ
മനസ്സിൽ നിന്നും അക്ഷരങ്ങളൊഴുകി
കവിതയായ് സമുദ്രത്തിലലിഞ്ഞ്
ശംഖിലുറഞ്ഞ നാളിൽ ഒന്നറിയാനായി
ഹൃദയത്തിനൊരു തിരശ്ശീലമറയും,
മറക്കുടയുമായാൽ
ആരവങ്ങൾക്കിടയിലും
അതിരുകവിയും നിഴലൊഴുക്കിലും
ദു:ഖഭാരം ചുമലിലേറ്റാനാവാതെ
ഭൂമി തളരുമ്പോഴും
വ്രണിതവ്യഥകൾ ചുറ്റിലൊഴുകുമ്പോഴും
തൂവൽ പോലെ ലഘുഭാരമുള്ള
ഒരാവരണത്തിൽ
മുഖം മനസ്സിന്റെ ദർപ്പണമാക്കാതെ
ഭദ്രമായ് സൂക്ഷിക്കാനായാൽ,
അശേഷം ദു:ഖമില്ലെന്നഭിനയിക്കാനായാൽ,
ശബ്ദഘോഷങ്ങൾ വിരൽതുമ്പിലെ
കവിതയ്ക്കരികിലൂടെ നീങ്ങും
ഒരു കൗതുകക്കാഴ്ച്ചയുടെ ചുമർചിത്രം മാത്രമായി
രൂപാന്തരപ്പെട്ടേയ്ക്കും..
No comments:
Post a Comment