APRIL 30, 2014
IST 10.39
Wednesday
ആകാശമേ
അനിർവചനീയമായ മൃദുസ്വരങ്ങളിൽ
പ്രകൃതിയെഴുതും പൂർവാഹ്നങ്ങളിൽ
ഇതളിലകളിൽ ഗ്രാമപ്പറവകൾ
കീർത്തനമാലപിക്കും കിളിക്കൂടുകളിൽ
എവിടെയോ മറന്നിട്ട പഴയ
ഒരു കവിതയുടെ വരികൾ
ഓർമ്മതെറ്റിവീണ ഇടവേളയിലും
ആരവഗാനങ്ങളുമായ് ആൾക്കൂട്ടം
തിങ്ങിയോടിയ നഗരപ്പുകയിലും
മൊഴിയുടഞ്ഞ ചില്ലുതരികൾക്കിടയിലും
മനസ്സിലുലയാതെയൊഴുകുന്നുവല്ലോ
പ്രകീർത്തനങ്ങളും,പ്രകോപനവും
തുരുമ്പിടാതെ നിലവറകളിൽ
ഭൂമി സ്വരുക്കൂട്ടിയ കവിതകളിൽ
കനകപ്രകാശമേകും പൂർവദീപങ്ങൾ
അലങ്കോലപ്പെട്ട രാജ്യപരവതാനിയിലൂടെ
എഴുതിസൂക്ഷിച്ച അക്ഷരക്കൂടകളുമായ്
നടക്കുമ്പോൾ അറിയാനാവുന്നു
ഋണപ്പാടുകൾ ഭാരമേറ്റിയ നിർണ്ണയതുലാസുകളിൽ
ഭാരരഹിതമാമൊരു തൂവലായ്
ഹൃദയം സ്പന്ദിക്കുന്നു
ഒരോ ഇതളിലും മനോഹരമാമൊരു
കവിത വിരിയുന്നു
IST 10.39
Wednesday
ആകാശമേ
അനിർവചനീയമായ മൃദുസ്വരങ്ങളിൽ
പ്രകൃതിയെഴുതും പൂർവാഹ്നങ്ങളിൽ
ഇതളിലകളിൽ ഗ്രാമപ്പറവകൾ
കീർത്തനമാലപിക്കും കിളിക്കൂടുകളിൽ
എവിടെയോ മറന്നിട്ട പഴയ
ഒരു കവിതയുടെ വരികൾ
ഓർമ്മതെറ്റിവീണ ഇടവേളയിലും
ആരവഗാനങ്ങളുമായ് ആൾക്കൂട്ടം
തിങ്ങിയോടിയ നഗരപ്പുകയിലും
മൊഴിയുടഞ്ഞ ചില്ലുതരികൾക്കിടയിലും
മനസ്സിലുലയാതെയൊഴുകുന്നുവല്ലോ
പ്രകീർത്തനങ്ങളും,പ്രകോപനവും
തുരുമ്പിടാതെ നിലവറകളിൽ
ഭൂമി സ്വരുക്കൂട്ടിയ കവിതകളിൽ
കനകപ്രകാശമേകും പൂർവദീപങ്ങൾ
അലങ്കോലപ്പെട്ട രാജ്യപരവതാനിയിലൂടെ
എഴുതിസൂക്ഷിച്ച അക്ഷരക്കൂടകളുമായ്
നടക്കുമ്പോൾ അറിയാനാവുന്നു
ഋണപ്പാടുകൾ ഭാരമേറ്റിയ നിർണ്ണയതുലാസുകളിൽ
ഭാരരഹിതമാമൊരു തൂവലായ്
ഹൃദയം സ്പന്ദിക്കുന്നു
ഒരോ ഇതളിലും മനോഹരമാമൊരു
കവിത വിരിയുന്നു
No comments:
Post a Comment