Wednesday, May 21, 2014

 May 22, 2014
IST 10.18 AM
Thursday


മാമ്പൂക്കൾ വിരിയും
വൈശാഖത്തിൽ,
മഴത്തുള്ളിക്കവിതയിൽ,
ഉടഞ്ഞ ചില്ലുതരിമുറിവ്
സ്ഫടികപാത്രങ്ങളിൽ
തിളക്കമേറിയ പ്രഭാതാക്ഷരങ്ങൾ
നിറയ്ക്കും മനസ്സേ
നിമിഷങ്ങളോടിയ ദർപ്പണചില്ലുകളിൽ
പ്രാചീനമാമൊരിടവേളയുടെ നിഴലൊഴിയും
വർഷ ഋതുവിൽ
ഉറഞ്ഞുതീർന്ന വർത്തമാനകാലം
ലോകഭൂപടം നീർത്തിയതിലൊഴുകും
സമുദ്രങ്ങളിൽ
അതിരുകളുലയും രാജ്യങ്ങൾ
പകർപ്പെഴുതും താലിപത്രങ്ങളിൽ
മുനയൊടിഞ്ഞ തൂലികച്ചെരിവുകൾ
സമതലങ്ങളിൽ
സമാന്തരങ്ങളിൽ
കവിതയൊഴുകുമ്പോൾ
ഇടവപ്പാതിമഴയിലൊരു ഗ്രാമം
ആൽമരച്ചോട്ടിൽ
ഹൃദയസ്പന്ദങ്ങളിലെ
ചന്ദനസുഗന്ധവുമായ് മുന്നിൽ...

No comments:

Post a Comment