JUNE 16, 2014
IST 11.01 AM
MONDAY
ഇലപൊഴിയുമൊരു വൃക്ഷശിഖരത്തിൽ
കുയിൽപ്പാട്ടുണരും പ്രഭാതത്തിൽ
ഈറനാർന്നൊരു സ്വരം
മഴക്കാലമായ് മനസ്സിലൊഴുകി..
മണതരികളേറ്റി തീരമുണരും
പൂർവാഹ്നത്തിൽ
ഗ്രാമം പൂക്കാലമായ് വിടരും
പുരാണങ്ങളിൽ
കല്പനകൾ തേടിയൊഴുകും
കാവ്യസ്പന്ദം
നഗരാതിരുകൾക്കിടയിൽ
ഒരേ രാജ്യത്തിൻ പല മുഖങ്ങൾ
പലേ ഭാഷാലിപികൾ
ദൃശ്യാദൃശ്യമായൊരിടം പോലെ
മനസ്സേറുമനേകം ചിന്തകൾ
ചിതറിവീഴും പ്രകാശമുത്തുകൾ
കൈയിലേറ്റിയെഴുതും
അക്ഷരങ്ങളിൽ തിളങ്ങുന്നു
ഒരുണർത്തുപാട്ട്
ഊഞ്ഞാൽപ്പടികൾ ഗ്രാമം ചുറ്റിയ
ഇലച്ചാർത്തുകൾ
മുളം കാടുകളാൽ പണിതീർത്ത
നഗരഗ്രാത്തിൽ
തണുപ്പേറ്റും വൈദ്യുതിയന്ത്രങ്ങൾ
മൺകുടങ്ങളിൽ തീർഥവുമായ്
പഴയ പർണ്ണശാലകൾ
ഗ്രന്ഥങ്ങളിൽ
സ്വരങ്ങൾ മുദ്രയേകും
ഹൃദയവീണയിൽ അനേകഗാനങ്ങൾ
IST 11.01 AM
MONDAY
ഇലപൊഴിയുമൊരു വൃക്ഷശിഖരത്തിൽ
കുയിൽപ്പാട്ടുണരും പ്രഭാതത്തിൽ
ഈറനാർന്നൊരു സ്വരം
മഴക്കാലമായ് മനസ്സിലൊഴുകി..
മണതരികളേറ്റി തീരമുണരും
പൂർവാഹ്നത്തിൽ
ഗ്രാമം പൂക്കാലമായ് വിടരും
പുരാണങ്ങളിൽ
കല്പനകൾ തേടിയൊഴുകും
കാവ്യസ്പന്ദം
നഗരാതിരുകൾക്കിടയിൽ
ഒരേ രാജ്യത്തിൻ പല മുഖങ്ങൾ
പലേ ഭാഷാലിപികൾ
ദൃശ്യാദൃശ്യമായൊരിടം പോലെ
മനസ്സേറുമനേകം ചിന്തകൾ
ചിതറിവീഴും പ്രകാശമുത്തുകൾ
കൈയിലേറ്റിയെഴുതും
അക്ഷരങ്ങളിൽ തിളങ്ങുന്നു
ഒരുണർത്തുപാട്ട്
ഊഞ്ഞാൽപ്പടികൾ ഗ്രാമം ചുറ്റിയ
ഇലച്ചാർത്തുകൾ
മുളം കാടുകളാൽ പണിതീർത്ത
നഗരഗ്രാത്തിൽ
തണുപ്പേറ്റും വൈദ്യുതിയന്ത്രങ്ങൾ
മൺകുടങ്ങളിൽ തീർഥവുമായ്
പഴയ പർണ്ണശാലകൾ
ഗ്രന്ഥങ്ങളിൽ
സ്വരങ്ങൾ മുദ്രയേകും
ഹൃദയവീണയിൽ അനേകഗാനങ്ങൾ
No comments:
Post a Comment