Sunday, June 1, 2014

 JUNE 3, 2014
IST 10.25 AM
Monday



അദൃശ്യമാമൊരു ദൃശ്യതയിൽ
അതിഗൂഢമാമൊരു പ്രപഞ്ചഭാവത്തിൽ
നിന്നിഴതെറ്റിയുടഞ്ഞ സ്വരം
പുനർജനിമന്ത്രമായ്, കവിതയായ്
പ്രഭാതഗാനമായ് മിഴിയിലുണരുമ്പോൾ
അതിരുകൾ മായും
ആത്മലയത്തിനതിമൃദുലപദങ്ങൾ
ഹൃദയസ്പന്ദനമാകുന്നു
നിഴൽ മായും മഴക്കാലമേ
നീർത്തുള്ളിയിലൊഴുകി മാഞ്ഞ
ദിനങ്ങൾ പോലെ, ഋതുക്കൾ പോലെ
ഒരിടവപ്പാതിയിക്കുളിരുമായുണരും
തളിരിലകൾ പോലെ
വിരൽതുമ്പിലക്ഷരങ്ങൾ
ഭൂപടം നീർത്തിയതിരുകൾ ചുറ്റിയെത്തും
മഹാദ്വീപങ്ങളെ കടന്ന്
മനസ്സിലേയ്ക്കൊഴുകുന്നു
അതിരുകളില്ലാതെ, ചുറ്റുവലയങ്ങളില്ലാതെ
സ്ഫടികം പോൽ മിന്നും
കാവ്യത്തുടുപ്പുകൾ
പൂർവാഹ്നയുണർത്തിയാലും
മനസ്സിലെ പൂക്കാലങ്ങൾ
മഴക്കാലനീർത്തുള്ളികൾ....

No comments:

Post a Comment