Tuesday, June 10, 2014

JUNE 11, 2014
IST 9.46 AM
WEDNESDAY 

പൂർവസന്ധ്യയിൽ
തിളക്കമാർന്ന ഗോപുരങ്ങളും,
തീർഥപാത്രങ്ങളും, കൽമണ്ഡപങ്ങളും,
അഗ്രഹാരങ്ങളും
സ്വപ്നത്തോടൊപ്പം മാഞ്ഞുപോയി
മിഴാവിൻ ലയത്തിൽ
ഈറനാർന്ന നോവുകൾ നിശ്ശബ്ദമായി.
ഇല്ലിമരക്കാടുകളിൽ
ഇഴയടർന്ന സ്വരങ്ങളുണർന്നു..
അതിരുകളിൽ ആരോഹണമായ്
ഓർമ്മയിലെ പഴയ ഗീതങ്ങൾ..
നേരിയ കസവു ചുറ്റി പകലണയും
മഴക്കാലമനോഹാരിതയിൽ
ഇടവേളയുടെ ശബ്ദരഹിതയഥാർഥ്യങ്ങൾ
അർഥത്തിനനർഥം തേടിയോടും നിമിഷങ്ങളെ
കടന്നോടും നാഴികമണിയിൽ
നിർവചനം തെറ്റിയ നീർമുത്തുകൾ
പ്രദീപ്തമാമൊരു ദീപക്കാഴ്ചയിൽ
മനസ്സിലുണരും മുനമ്പേ
മിന്നും നക്ഷത്രങ്ങളിലൊളിച്ച ഭദ്രകാവ്യങ്ങൾ
ഗ്രാമമിഴിയിൽ നിന്നുണരുമ്പോൾ
നെൽപ്പാടങ്ങൾക്കരികിലൂടെ
നേരിയതു ചുറ്റിയോടും ബാല്യസ്മൃതിയിൽ
ചരൽക്കല്ലുകൾ തൂവിയ ഗ്രഹഭാവങ്ങളിൽ
നിന്നകന്നുനീങ്ങുന്നുവോ അക്ഷരങ്ങൾ
വിസൃതമാം ലോകഭൂപടരേഖയിലെ ദേവാലയങ്ങളിൽ,
വിശാലമാം വിസ്മയങ്ങളുടെ ഖനിയിൽ നീറ്റിയ
കാവ്യങ്ങളേ
ദൃശ്യാദൃശ്യമാം പ്രപഞ്ചത്തിനൊരിതളിൽ
മൊഴിയിലുണർന്നാലും..
അഴിമുഖ

No comments:

Post a Comment