Tuesday, June 24, 2014

JUNE 25, 2014
IST 10.22 AM
WEDNESDAY



ഹൃദയസ്പന്ദനങ്ങളിൽ
ജീവരേഖാമുദ്രകൾ
മൃദുപദങ്ങളുടെ മർമ്മരംപോലെയൊഴുകും മനസ്സ്
അധിനിവേശഗ്രഹചിമിഴുകളിൽ
മണലിൽ പതിയും പോൽ കാൽപ്പാടുകൾ
മുഖപടങ്ങൾ മൂടിയ ചുമരുകളിൽ
നിന്നടരും അക്ഷരങ്ങൾ
ഇടവപ്പാതിമഴയിൽ ജാലകമടച്ചിരിക്കുമ്പോഴും
ചില്ലടർന്ന മുറിവിലൂടെയൊഴുകുമൊരുൾമുറിവ്
വിരലിലൊഴുകും വിസ്മയഖനനഖനികളിൽ
കനൽപ്പൊട്ടുകൾ തണുക്കും ദിനാന്തരേഖകൾ
ഹൃദയമേ!
 ആകാശത്തിലെ നക്ഷത്രങ്ങളെ
സന്ധ്യാവിളക്കിലെ ജ്വലനകാന്തിയിലേയ്ക്കൊഴുക്കുക
ജപമാലകളുമായ് ഭൂമിയൊഴുകും
കടലോരത്ത് ഞാനിരിക്കാം
മനസ്സിലെ സ്വരങ്ങളാളൊരു രാഗമാലികയുമെഴുതാം..

No comments:

Post a Comment