JULY 12, 2014
IST 8.46 AM
SATURDAY
ആകാശത്തിനപ്പുറം വജ്രഭൂമിയുടെ
ജാലകകാഴ്ച്ചകൾ
നിയോഗിരിയ്ക്കരികിൽ
കടലിടുക്കൾക്കരികിലൂടെ
വ്യാകുലചിന്തകളുടെ യാനം
ഉണർവിൻ പ്രഭാതത്തിനൊരു
സ്വരമാലിക
വർണ്ണങ്ങളലിയും മഴയിൽ
തണുപ്പാർന്ന സർഗങ്ങൾ
മിഴിതുമ്പിലൊഴുകിയ
ലോകചിത്രപടത്തിൽ
കവിതയുടെ പ്രപഞ്ചസ്വനം
മൊഴിയതിരുകളിൽ
സമുദ്രശംഖുകളിൽ
തപസ്സിലൊരു ഭൂഗാനം
ഹൃദയമൊരു കല്പനയായ്
മുനമ്പിൻ ലയമായ്
പ്രഭാതശ്രുതിയായ്
പുനർജനിമന്ത്രമായുണരുമ്പോൾ
വിരൽതുമ്പിൽ പൂവായ് വിരിയുന്നു
ദിനതുടുപ്പുകൾ...
IST 8.46 AM
SATURDAY
ആകാശത്തിനപ്പുറം വജ്രഭൂമിയുടെ
ജാലകകാഴ്ച്ചകൾ
നിയോഗിരിയ്ക്കരികിൽ
കടലിടുക്കൾക്കരികിലൂടെ
വ്യാകുലചിന്തകളുടെ യാനം
ഉണർവിൻ പ്രഭാതത്തിനൊരു
സ്വരമാലിക
വർണ്ണങ്ങളലിയും മഴയിൽ
തണുപ്പാർന്ന സർഗങ്ങൾ
മിഴിതുമ്പിലൊഴുകിയ
ലോകചിത്രപടത്തിൽ
കവിതയുടെ പ്രപഞ്ചസ്വനം
മൊഴിയതിരുകളിൽ
സമുദ്രശംഖുകളിൽ
തപസ്സിലൊരു ഭൂഗാനം
ഹൃദയമൊരു കല്പനയായ്
മുനമ്പിൻ ലയമായ്
പ്രഭാതശ്രുതിയായ്
പുനർജനിമന്ത്രമായുണരുമ്പോൾ
വിരൽതുമ്പിൽ പൂവായ് വിരിയുന്നു
ദിനതുടുപ്പുകൾ...
No comments:
Post a Comment