Sunday, August 10, 2014

August 10, 2014
IST 11.53 PM


തണുപ്പാർന്ന കാറ്റും മഴയും
ഉദ്യാനവും കവിതയും
പ്രഭാതത്തിലുണർന്ന ദീപവും
കാൽപ്പനികയുടെ യവനികയിൽ
കടലോളം കാണും എഴുത്തുപുരയിൽ
അഴിമുഖങ്ങൾക്കപ്പുറം
തീർഥപാത്രങ്ങളിൽ പുണ്യാഹതീർഥവുമായ്
മഴപ്പാടുകൾ
മണൽത്തീരങ്ങളിലൂടെ കടൽശംഖ് തേടിയ
ബാല്യവും
കാണെക്കാണെ വാനപ്രസ്ഥമേറും
മനസ്സും
കളിനൗകകളൊഴുകിയ നഗരം മൂടിയ
പഴയ നീർച്ചാലുകളിൽ
കദനമുറഞ്ഞ പാടുകൾ
തപാൽ മുദ്രതീർത്ത മങ്ങിയ വലയങ്ങളിൽ
അക്ഷരത്തെറ്റുപോലൊരു മേൽ വിലാസം
അഗ്നിയുതിർന്ന ആവണിപ്പലകയിൽ
സായന്തനമന്ത്രങ്ങൾ
പകർന്നെടുത്ത അക്ഷരങ്ങൾ
കാവ്യചിന്തുകളായ് മാറും
ദിനാന്ത്യത്തിൽ ഹൃദയത്തിരിവിൽ
ജപമുത്തുപോലൊഴുകും ഭൂമി

No comments:

Post a Comment