Wednesday, February 12, 2014

ഫെബ്രുവരി 13, 2014

IST 10.04 AM
Thursday

തീരങ്ങളിലൂടെ നടന്നെത്തിയ
പ്രഭാതത്തിനൊരിതളിൽ
പോയകാലത്തിലെന്നോയെഴുതിയ
ശരത്ക്കാലഗീതമൊഴുകിനടന്നു
ദയവറ്റിയൊരിടവേളയിൽ
പുകഞ്ഞ മനസ്സിനൊരു താളിൽ
കരിപുരണ്ടുകിടന്നു നിഴൽപ്പാടേറ്റിയ മുറിവ്
പറഞ്ഞുതീരാത്തത്രയും
ഇസങ്ങളും, ഇതിഹാസങ്ങളും
ചരിത്രവുമുലച്ച
ദിനസർഗങ്ങളിൽ, ഹൃദ്സ്പന്ദനങ്ങളിൽ
ശുദ്ധികലശം ചെയ്തെടുത്ത കവിതയിലെ
അമൃതവർഷിണിസ്വരങ്ങൾ നിറഞ്ഞൊഴുകി
മനസ്സിന്റെ തീർഥയാത്രയിൽ
സമുദ്രവും തീരങ്ങളും മുനമ്പും
പ്രഭാതത്തിൻ ജപധ്യാനഭാവങ്ങളായി..

No comments:

Post a Comment