APRIL 17 2014
IST 9.58 PM
Thursday
സൗഗന്ധികങ്ങൾ വിടരും
വെൺ വൈശാഖചെപ്പിൽ
മഴയീറനണിഞ്ഞെത്തിയ
പ്രഭാതവും കടന്ന്
ആൾപ്പാർപ്പില്ലാത്ത
പർണ്ണശാലകളിലേയ്ക്ക്
നടന്നുനീങ്ങുന്നു മനസ്സ്
ആരവരഹിതജപമണ്ഡപങ്ങളിൽ
അനന്യമാമൊരുണർവ്
കാൽച്ചിലങ്കമണിനാദം പോലെ
നീർച്ചാലുകളൊഴുകും
നിബിഢവനങ്ങളിൽ
മഴയിഴയിലൊഴുകും
നനുത്ത മുത്തുകളിൽ
മിഴിപൂട്ടിയൊരു കവിത
തൊട്ടുണർത്താനാവാതെ
അക്ഷരങ്ങളാലംകൃതമായ
ശിലാരാഗം പോലെയൊരു കവിത
അഭിഷേകജലം പോലെതൂവിപെയ്യും
മഴയ്ക്കരികിൽ
ഹൃദയം മെല്ലെയടർത്തിയെടുക്കുന്നു
അക്ഷരമാല്യങ്ങൾ
അടരുന്ന മൊഴിശിഖരങ്ങളിൽ
തളിർക്കുന്നു വീണ്ടും ഇലച്ചാർത്തുപോലെ
അക്ഷരങ്ങൾ...
IST 9.58 PM
Thursday
സൗഗന്ധികങ്ങൾ വിടരും
വെൺ വൈശാഖചെപ്പിൽ
മഴയീറനണിഞ്ഞെത്തിയ
പ്രഭാതവും കടന്ന്
ആൾപ്പാർപ്പില്ലാത്ത
പർണ്ണശാലകളിലേയ്ക്ക്
നടന്നുനീങ്ങുന്നു മനസ്സ്
ആരവരഹിതജപമണ്ഡപങ്ങളിൽ
അനന്യമാമൊരുണർവ്
കാൽച്ചിലങ്കമണിനാദം പോലെ
നീർച്ചാലുകളൊഴുകും
നിബിഢവനങ്ങളിൽ
മഴയിഴയിലൊഴുകും
നനുത്ത മുത്തുകളിൽ
മിഴിപൂട്ടിയൊരു കവിത
തൊട്ടുണർത്താനാവാതെ
അക്ഷരങ്ങളാലംകൃതമായ
ശിലാരാഗം പോലെയൊരു കവിത
അഭിഷേകജലം പോലെതൂവിപെയ്യും
മഴയ്ക്കരികിൽ
ഹൃദയം മെല്ലെയടർത്തിയെടുക്കുന്നു
അക്ഷരമാല്യങ്ങൾ
അടരുന്ന മൊഴിശിഖരങ്ങളിൽ
തളിർക്കുന്നു വീണ്ടും ഇലച്ചാർത്തുപോലെ
അക്ഷരങ്ങൾ...
No comments:
Post a Comment