APRIL 21, 2014
IST 9.43 AM
Monday
സമുദ്രമൊരുൾക്കടൽചിത്രമെഴുതും
മുനമ്പിലെ പൂർവസന്ധ്യ...
നഗരക്ഷേത്രങ്ങൾ അഭിഷേകത്തിനായ്
ആദ്യാരതിയുഴിയും പ്രഭാതങ്ങൾ
ഇലയടർന്നുവീഴും തണൽശാഖകളിലൂടെ
നടപ്പാതകൾ കമ്പോളങ്ങളാകും
അനുപാതദൈന്യങ്ങളിലൂടെ
ഹരിതവനശാന്തിപോലെ
നഗരപുരോഗമനം പോലെ
തുലാസുകളിൽ നഗരഗ്രാമങ്ങൾ
അളന്നിടും സംഖ്യാരേഖകൾ
ആൾക്കൂട്ടത്തിനാരവരഹിതപ്രഭാതങ്ങളിൽ
വിരൽതുമ്പിലെ കവിത വിസ്മയമിഴികളാൽ
മനസ്സിൽ മൊഴിയെഴുതുന്നു
അക്ഷരങ്ങൾ നഗരഗ്രാമങ്ങൾക്കുമപ്പുറം
ആകാശവുമതിനുമപ്പുറവും
പ്രപഞ്ചവുമേറി
ഹൃദയഭാഷയെഴുതുന്നു
കാവ്യസ്പർശത്തിനെഴുത്തുപാളികളിൽ
പ്രഭാതം പ്രകാശമാനമായ
പ്രദീപതഭാവമാവുന്നു...
No comments:
Post a Comment