April 2, 2014
IST
Thursday
സാന്റിയാഗോ
കവിത തേടിയെത്തിയൊടുവിൽ
പ്രകമ്പനമായ്, മൺ ഗോപുരങ്ങളുടഞ്ഞ
അഗ്നിവളയങ്ങളാൽ ചുറ്റിയ ചിലിയ്ക്കായ്
ഏപ്രിൽ ഏതു വരികളെഴുതും
ഓർമ്മതെറ്റിയ ദിക്കുകളിൽ
ചുമരേറിയ അസ്വസ്ഥചിത്രങ്ങൾ
അലങ്കാരം തെറ്റിയ കവിതയിലേയ്ക്ക്
അമൃതുതുള്ളിയുമായ് മഴവരും ഋതുവിലേയ്ക്ക്
ദിനചക്രങ്ങളുടെ തേരിലേറാം.
പ്രഭാതങ്ങൾ പ്രതീക്ഷയുടെ കുളിരുണർത്തും
സ്വരങ്ങളിൽ ഭ്രമണതാളമൊരു മൃദുലയമാക്കാം..
IST
Thursday
സാന്റിയാഗോ
കവിത തേടിയെത്തിയൊടുവിൽ
പ്രകമ്പനമായ്, മൺ ഗോപുരങ്ങളുടഞ്ഞ
അഗ്നിവളയങ്ങളാൽ ചുറ്റിയ ചിലിയ്ക്കായ്
ഏപ്രിൽ ഏതു വരികളെഴുതും
ഓർമ്മതെറ്റിയ ദിക്കുകളിൽ
ചുമരേറിയ അസ്വസ്ഥചിത്രങ്ങൾ
അലങ്കാരം തെറ്റിയ കവിതയിലേയ്ക്ക്
അമൃതുതുള്ളിയുമായ് മഴവരും ഋതുവിലേയ്ക്ക്
ദിനചക്രങ്ങളുടെ തേരിലേറാം.
പ്രഭാതങ്ങൾ പ്രതീക്ഷയുടെ കുളിരുണർത്തും
സ്വരങ്ങളിൽ ഭ്രമണതാളമൊരു മൃദുലയമാക്കാം..
No comments:
Post a Comment